മുംബൈ: മ്യൂച്വൽ ഫണ്ട് സ്ഥാപനമായ യു.ടി.ഐ. അസറ്റ് മാനേജ്‌മെന്റ് കമ്പനി പ്രഥമ ഓഹരി വില്പന (ഐ.പി.ഒ.) യിലൂടെ മൂലധന സമാഹരണത്തിന് ഒരുങ്ങുന്നു. അടുത്ത വർഷം ആദ്യത്തോടെ ഐ.പി.ഒ.യ്ക്കായുള്ള അപേക്ഷ സെബിക്ക് സമർപ്പിക്കും. ധനമന്ത്രാലയം ഇതിന് തത്ത്വത്തിൽ അനുമതി നൽകിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളും ബാങ്കുകളുമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.), എൽ.ഐ.സി., ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയ്ക്ക് യു.ടി.ഐ.യിൽ ഏതാണ്ട് 18.5 ശതമാനം വീതം ഓഹരി പങ്കാളിത്തമുണ്ട്. എന്നാൽ, ഇവർക്കെല്ലാം ഇപ്പോൾ സ്വന്തം നിലയിൽ മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങളുമുണ്ട്. ഒരേസമയം ഒന്നിലധികം അസറ്റ് മാനേജ്‌മെന്റ് കമ്പനികളിൽ ഓഹരി പങ്കാളിത്തത്തിന് നിലവിൽ നിയന്ത്രണമുണ്ട്. ഈ സാഹചര്യത്തിൽ അവരുടെ ഓഹരികൾ ഐ.പി.ഒ.യിലൂടെ വിറ്റഴിക്കും. ടി. റോവ് പ്രൈസ് എന്ന അമേരിക്കൻ നിക്ഷേപക സ്ഥാപനത്തിന് യു.ടി.ഐ.യിൽ 26 ശതമാനം ഓഹരിയുണ്ട്. അത് നിലനിർത്താനാണ് സാധ്യത. രാജ്യത്തെ ആറാമത്തെ…
Read MoreDay: November 22, 2016
ഓഹരി വിപണിയില്‍ നഷ്ട്ടം
മുംബൈ: ഓഹരി വിപണി നഷ്ട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു . നിഫ്റ്റി 31.60 പോയന്റ് നഷ്ട്ടത്തിലും 8,192. 90 , സെന്‍സെക്‌സ് 92.89 (0.35%) 26,559.92 പോയന്റ് നഷ്ട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
Read Moreസഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച പണം നഷ്ടമാകില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം:സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച ഒരുരൂപപോലും ജനങ്ങള്‍ക്ക് നഷ്ടമാകില്ലെന്നും ഇക്കാര്യം സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നുവെന്നും വമുഖ്യമന്ത്രി പിണറായി വിജയന്‍. നോട്ട് പിന്‍വലിക്കലിനുശേഷം സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സാമ്പത്തിക അടിമത്തത്തിലേക്ക് രാജ്യത്തെ നയിക്കാനുള്ള ഗൂഢനീക്കം നോട്ട് അസാധുവാക്കിയ നടപടിക്ക് പിന്നിലുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നോട്ട് പിന്‍വലിക്കലിന്റ യഥാര്‍ഥ ലക്ഷ്യം ബി.ജെ.പിയില്‍ ഉള്ളവര്‍ നേരത്തെതന്നെ മനസിലാക്കിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കള്ളപ്പണക്കാര്‍ക്കെതിരെ ഒരു നടപടിയും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. സര്‍ക്കാര്‍ നടപടിമൂലം കള്ളപ്പണക്കാര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ഉയര്‍ന്ന മൂല്യമുള്ള കറന്‍സി പൂഴ്ത്തിവെക്കാന്‍ കഴിയുമെന്ന് വാദിക്കുന്നവര്‍ 2000 ത്തിന്റെയും 1000 ത്തിന്റെയും 500 ന്റെയും കറന്‍സിതന്നെ വീണ്ടും കൊണ്ടുവരുന്നു. നോട്ട് അസാധുവാക്കിയ നടപടിയിലൂടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയും ജനജീവിതം ദുസഹമാക്കുകയും ചെയ്തു. രാജ്യത്ത് ആഭ്യന്തര കലാപമുണ്ടാകുന്ന സാഹചര്യമെന്ന് സുപ്രീം കോടതിപോലും…
Read Moreസംസ്ഥാനത്ത് നികുതി അടയ്ക്കാന്‍ പഴയനോട്ട് ഉപയോഗപെടുത്താമെന്ന് തോമസ് ഐസക്
തിരുവനന്തപുരം : നോട്ടിന്റെ ലഭ്യത ഉറപ്പാക്കും വരെ സംസ്ഥാനത്ത് എല്ലാ തരത്തിലുമുള്ള നികുതി അടയ്ക്കാനും പഴയ നോട്ടുകള്‍ ഉപയോഗിക്കാമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിന് അനുമതി നല്‍കിക്കൊണ്ടുള്ള ഇറങ്ങി . അതുപോലെ തന്നെ കെ.എസ്.ആര്‍.ടി.സി സീസണ്‍ ടിക്കറ്റ് ബുക്കിങ്ങിനും പഴയ നോട്ടുകള്‍ ഉപയോഗിക്കാമെന്നും അദ്ദേഹം അറിയിച്ചു. നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ധരിപ്പിക്കാന്‍ കേന്ദ്ര ധനമന്ത്രിയെ സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് സംസ്ഥാനങ്ങളുടെ വരുമാനം കുറഞ്ഞെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഗ്രാന്റ് നല്‍കണമെന്നും സംസ്ഥാനങ്ങള്‍ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളിലെ സഹകരണ സ്ഥാപനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് കേന്ദ്ര ധനമന്ത്രിയുമായി സംസാരിച്ചുവെന്നും അദ്ദേഹത്തിന് സഹകരണ സ്ഥാപനങ്ങളെക്കുറിച്ച് ആക്ഷേപമില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു. ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം ആര്‍ബിഐയിലെ ചിലരുടെ കുതന്ത്രമാണെന്നും അദ്ദേഹം ആരോപിച്ചു.
Read Moreഹിന്ദുസ്ഥാന്‍ മോട്ടേഴ്‌സ് വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍
ഡല്‍ഹി: അംബാസിഡര്‍ കാര്‍ നിര്‍മാണ രംഗത്തെ പ്രമുഖരായ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് സാമ്പത്തിക പ്രതിസന്ധിയില്‍. കമ്പനിയുടെ ഈ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 10.36 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. വില്‍പനയും വരുമാനവും കുറഞ്ഞതാണ് കമ്പനി നഷ്ടത്തിലാകാന്‍ കാരണമെന്നാണ് വിവരങ്ങള്‍. ഇതേ തുടര്‍ന്ന് 2014 മെയ് മാസത്തില്‍ പശ്ചിമ ബംഗാളിലെയും 2014 ഡിസംബറില്‍ മധ്യപ്രദേശിലെയും നിര്‍മ്മാണ പ്ലാന്റുകള്‍ പൂട്ടിയിരുന്നു. അതേസമയം കമ്പനിയെ ലാഭത്തിലെത്തിക്കുന്നതിനുള്ള നടപടികള്‍ ആലോചിച്ചു വരികയാണെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.
Read More