സെന്‍സെക്‌സ് 71 പോയന്റ്റും നിഫ്റ്റി 18 പോയന്റ് നഷ്ടത്തിലും ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി മൂന്നാമത്തെ വ്യാപാര ദിനത്തിലും സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഉച്ചകഴിഞ്ഞുവരെ നേട്ടത്തിലായിരുന്ന സൂചികകൾ ക്ലോസിങിനോട് അടുത്തപ്പോഴാണ് നഷ്ടത്തിലായത്. സെൻസെക്സ് 71.07 പോയന്റ് താഴ്ന്ന് 33,703.59ലും നിഫ്റ്റി 18 പോയന്റ് നഷ്ടത്തിൽ 10,360.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1464 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 1261 ഓഹരികൾ നേട്ടത്തിലുമായിരുന്നു.സ്വകാര്യമേഖലയിലെ ബാങ്കുകളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഒഎൻജിസി, ടിസിഎസ്, ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്സ്, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, സിപ്ല, ഹിൻഡാൽകോ, ഇൻഫോസിസ്, എസ്ബിഐ, ഹീറോ മോട്ടോർകോർപ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലായിരുന്നു. ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക്, റിലയൻസ്, സൺ ഫാർമ, ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Read More

രൂപയുടെ മൂല്യം മൂന്ന് മാസത്തെ താഴ്ന്ന നിലവാരത്തില്‍

മുംബൈ: രൂപയുടെ മൂല്യം മൂന്ന് മാസത്തെ താഴ്ന്ന നിലവാരത്തിനടുത്തെത്തി. ചൊവാഴ്ച 1.55ലെ നിലവാരമനുസരിച്ച് ഡോളറിനെതിരെ 64.76 നിലവാരത്തിലാണ് രൂപയുടെ മൂല്യം. 2017 നവംബർ 27നുണ്ടായിരുന്ന മൂല്യത്തിനടുത്തായി ഇതോടെ രൂപയുടെ നിലവാരം. ഈവർഷം തുടക്കത്തിലുള്ള മൂല്യത്തിൽനിന്ന് ഒരു ശതമാനമാണ് രൂപയ്ക്ക് നഷ്ടമായത്. വിദേശ നിക്ഷേപകർ ഓഹരി വിപണിയിൽനിന്ന് നിക്ഷേപം വിറ്റൊഴിഞ്ഞ് പിന്മാറുന്നത് തുടരുന്നതും പത്ത് വർഷ ബോണ്ടിന്റെ ആദായം രണ്ടുവർഷത്തെ ഉയർന്ന നിലവാരത്തിലെത്തിയതുമാണ് രൂപയുടെ മൂല്യത്തെ പിന്നോട്ടടിപ്പിച്ചത്. എട്ട് വ്യാപാര ദിനങ്ങളിലായി വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 140 കോടി ഡോളർ മൂല്യമുള്ള ഓഹരികളാണ് വിറ്റൊഴിഞ്ഞത്. ഈവർഷം മൊത്തം നിക്ഷേപിച്ച 102 കോടി ഡോളർ മൂല്യമുള്ള ഓഹരികളിലേറെ എട്ടുദിവസംകൊണ്ട് അവർ വിറ്റൊഴിഞ്ഞു. ബജറ്റിൽ ദീർഘകാല മൂലധന നേട്ട നികുതി കൊണ്ടുവന്നതും വ്യാപാര കമ്മി വർധിച്ചതും തിരിച്ചടിയായി. പിഎൻബിയിലെ 11,400 കോടിയുടെ തട്ടിപ്പുകൂടിയായപ്പോൾ തിരിച്ചടി കനത്തതായി. ഇവയാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങളെ…

Read More