വീണ്ടും ന്യൂ ജനറേഷന്‍ ബാങ്കുകളുടെ കൊള്ള

ന്യൂഡൽഹി: ഒരു മാസത്തെ സൗജന്യ കറൻസി ഇടപാടുകൾ 4 തവണയാക്കി ചുരുക്കാൻ രാജ്യത്തെ സ്വകാര്യ ബാങ്കുകളുടെ തീരുമാനം. അതിനാൽ ബുധനാഴ്ച്‌ മുതൽ അധിക ഇടപാടുകൾക്ക്‌ സർവ്വീസ്‌ ചാർജ്ജ്‌ ഈടാക്കി തുടങ്ങി. 4 ഇടപാടുകൾ വരെ സൗജന്യമായി തരുന്ന ബാങ്കുകൾ അതിനു ശേഷമുള്ള ഇടപാടുകൾക്ക്‌, ആയിരത്തിന് 5 രൂപ അല്ലെങ്കിൽ 150 രൂപ (ഏതാണോ കൂടുതൽ) വരെയാണ് ഈടാക്കുക. ഐ.സി.ഐ.സി ബാങ്ക്‌, എച്ച്‌.ഡി.എഫ്‌.സി, ആക്സിസ്‌ തുടങ്ങിയ ബാങ്കുകളാണ് ഡിജിറ്റൽ ഇടപാട്‌ പ്രോത്സാഹിപ്പിക്കുക എന്ന കാരണം പറഞ്ഞ്‌ ഇടപാടുകാരെ കൊള്ളയടിക്കുന്നത്‌. സേവിംഗ്സ്‌ – ശമ്പള അക്കൗണ്ടുകളിലെ നിക്ഷേപം പിൻവലിക്കൽ എന്നിവയ്ക്കെല്ലാം ഈ നിയന്ത്രണം ബാധകമായിരിക്കുമെന്ന് ബാങ്കുകൾ അറിയിച്ചു.

Read More