മുംബൈ: 2005-ന് മുമ്പ് ഇറങ്ങിയ കറൻസി നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കുന്നതിന് നിയന്ത്രണമില്ലെന്ന് റിസർവ് ബാങ്ക്. 2005-ന് മുമ്പ് പുറത്തിറങ്ങിയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിക്ഷേപിക്കാൻ കൊണ്ടുവരുന്നവരെ മടക്കി അയയ്ക്കരുതെന്നാണ് ബാങ്കുകളോട് ആർ.ബി.ഐ. വ്യക്തമാക്കിയിരിക്കുന്നത്. ബാങ്കുകളിൽ നിന്ന് പുതിയ നോട്ടുമായി മാറ്റി വാങ്ങാനാകില്ലെങ്കിലും സ്വന്തം അക്കൗണ്ടിൽ നിക്ഷേപിക്കാം. റിസർവ് ബാങ്ക് ഓഫീസുകളിൽ നിന്ന് രണ്ടായിരം രൂപ വരെ മാറ്റി വാങ്ങാനും അവസരമുണ്ട്. പൊതുജനങ്ങളിൽ നിന്ന് പരാതി ഉയർന്നതിനെത്തുടർന്നാണ് ആർ.ബി.ഐ. വിശദീകരണവുമായി എത്തിയത്. 2005-ന് മുമ്പ് ഇറങ്ങിയ നോട്ടുകൾ നേരത്തെ തന്നെ അസാധുവാക്കിയിരുന്നു.