ഫ്ലിപ്കാർട്ടിന് കനത്ത നഷ്ടം .നഷ്ട്ടം 2306 കോടി രൂപയായി ഉയര്‍ന്നു

ബെംഗളൂരു: ഇന്ത്യൻ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ളിപ്കാർട്ട് ഇന്റർനെറ്റ് പ്രൈവറ്റ് ലിമിറ്റഡിന് 2016 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷം നഷ്ടം 110 ഇരട്ടിയായി ഉയർന്നു. എതിരാളിയും അമേരിക്കൻ കമ്പനിയുമായ ആമസോണുമായുള്ള മത്സരത്തെ തുടർന്ന് 2,306 കോടിയുടെ നഷ്ടമാണ് ഫ്ളിപ്കാർട്ട് ഇന്റർനെറ്റിനുണ്ടായത്. മുൻ വർഷത്തെ അപേക്ഷിച്ച് നഷ്ടം ഇരട്ടിയായിട്ടുണ്ട്. അതിനിടെ മൊത്തം ബിസിനസ് 153 ശതമാനം കൂടിയിട്ടുണ്ട്. സിങ്കപ്പൂർ ആസ്ഥാനമായ ഫ്ളിപ്കാർട്ടിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഫ്ളിപ്കാർട്ട് ഇന്റർനെറ്റ് പ്രൈവറ്റ് ലിമിറ്റഡ്. ബെംഗളൂരുവാണ് ആസ്ഥാനം. ഓൺലൈൻ വ്യാപാരവും പരസ്യവുമാണ് മുഖ്യ വരുമാനം. 2015-ൽ ഫ്ളിപ്കാർട്ട് ഇന്റർനെറ്റ് പ്രൈവറ്റ് ലിമിറ്റഡ് 1,096.4 കോടിയും ഫ്ളിപ്കാർട്ടിന്റെ മൊത്തവ്യാപാര കമ്പനി 836.5 കോടി രൂപയും നഷ്ടമുണ്ടാക്കിയിരുന്നു. അതിനു മുമ്പുള്ള സാമ്പത്തിക വർഷം ഇരു കമ്പനികളും മൊത്തമുണ്ടാക്കിയ നഷ്ടം 715 കോടി മാത്രമായിരുന്നു. വിതരണ ചെലവുകളും വൻതോതിലുള്ള വിലക്കിഴിവുമാണ് നഷ്ടം കൂട്ടിയത്. പ്രധാന എതിരാളികളായ…

Read More

എല്‍ഐസിയുടെ ഏറ്റവും പുതിയ ന്യൂ എന്‍ഡോവ്‌മെന്റ് പ്ലസ് പ്ലാന്‍ വിപണിയില്‍

എല്‍.ഐ.സി. പുതിയ എന്‍ഡോവ്‌മെന്റ് പ്ലസ് പ്ലാന്‍ വിപണിയില്‍ എത്തിച്ചു. ഇന്‍ഷുറന്‍സ് സംരക്ഷണത്തിനൊപ്പം നിക്ഷേപ ആദായവും കിട്ടുന്ന പോളിസിയാണിത്. 90 ദിവസം മുതല്‍ 50 വയസുവരെ ഉള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാം. 20,000 രൂപയാണു കുറഞ്ഞ വാര്‍ഷിക പ്രീമിയം. പോളിസി കാലാവധി 10 മുതല്‍ 20 വര്‍ഷംവരെയാണ്. പോളിസി കാലാവധിക്കുള്ളില്‍ മരണംസംഭവിച്ചാല്‍ അന്നത്തെ ഫണ്ട് മൂല്യമോ, വാര്‍ഷിക പ്രീമിയത്തിന്റെ 10 മടങ്ങോ, ആകെ അടച്ച പ്രീമിയത്തിന്റെ 10 ശതമാനമോ ഇവയില്‍ ഏതാണോ അധികമുള്ളത് അത് തിരിച്ച് നല്‍കുന്നതായിരിക്കും. ആവശ്യമെങ്കില്‍ അപകടആനുകൂല്യം ചേര്‍ക്കാന്‍ കഴിയും. 1000 രൂപ ഇന്‍ഷുറന്‍സ് തുകയ്ക്ക് 40 പൈസയാണ് പ്രീമിയം. പരമാവധി ഒരുകോടി രൂപവരെ ഈ ആനുകൂല്യം ലഭ്യമാണ്. ആദായനികുതി ആനുകൂല്യമുണ്ട്എല്‍.ഐ.സിയുടെ കേരളം ഉള്‍പ്പെടുന്ന ദക്ഷിണമേഖലയുടെ ഏറ്റവും പുതിയ ബിസിനസ് കണക്കുകളും പുറത്തുവന്നിട്ടുണ്ട്.

Read More

സ്വര്‍ണത്തിന് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയില്‍

കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 480 രൂപ കുറഞ്ഞ് 22,400 രൂപയിലെത്തി. ഗ്രാമിന് 60 രൂപ താഴ്ന്ന് 2,800 രൂപയിലാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം 22,880 രൂപയായിരുന്നു പവന് നിരക്ക്.ഒന്‍പത് ദിവസത്തിന് ശേഷമാണ് പവന്റെ വിലയില്‍ മാറ്റമുണ്ടാകുന്നത്. സ്വര്‍ണ്ണ വില വീണ്ടും കുറയാനാണ് സാധ്യത എന്ന് ഈ രംഗത്തുള്ള വിദഗ്ദര്‍ അഭിപ്രായപെടുന്നു .

Read More

കൊച്ചി മെട്രോയില്‍ 10 രൂപ ടിക്കറ്റിൽ യാത്ര ചെയ്യാം

കൊച്ചി :കൊച്ചി മെട്രോയുടെ യാത്രാനിരക്കുകൾ തീരുമാനിച്ചു. രണ്ടു കിലോമീറ്റർ വരെ 10 രൂപ ടിക്കറ്റിൽ യാത്ര ചെയ്യാം. ആലുവയിൽ നിന്ന് പേട്ട വരെയുള്ള യാത്രയ്ക്ക് 60 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇന്നു ദില്ലിയിൽ ചേർന്ന കെഎംആർഎലിന്റെ ഇരുപത്തിയഞ്ചാമതു ഡയറക്റ്റർ ബോർഡ് യോഗമാണ് ടിക്കറ്റ് നിരക്കുകൾ നിശ്ചയിച്ചത്. 10 രൂപയാണ് മിനിമം യാത്രാക്കൂലി. 20 രൂപ ടിക്കറ്റിന് അഞ്ചു കിലോമീറ്റർ വരെ യാത്ര ചെയ്യാം. 10 കിലോമീറ്റർ വരെയുള്ള യാത്രക്ക് 30 രൂപയുടെ ടിക്കറ്റ് വേണം. 40 രൂപയുടെ ടിക്കറ്റിൽ യാത്ര ചെയ്യാവുന്ന പരമാവധി ദൂരം 15 കിലോമീറ്ററാണ്. 50 രൂപയ്ക്ക് 20 കിലോമീറ്റർ വരെയും 60 രൂപ ടിക്കറ്റിന് 25 കിലോമീറ്ററും യാത്ര ചെയ്യാവുന്ന രീതിയിലാണ് യാത്രാ നിരക്കുകളുടെ ക്രമീകരണം. യാത്രാസുഖം, സമയലാഭം എന്നിവ കണക്കിലെടുക്കുമ്പോൾ നിലവിലുള്ള മറ്റു യാത്രാ സംവിധാനങ്ങളുടെ യാത്രാച്ചെലവിനേക്കാൾ മെച്ചപ്പെട്ട നിരക്കുകളാണ് കൊച്ചി…

Read More

വീട് വാങ്ങാനിരിക്കുന്നവർ 2017 ഫെബ്രുവരി ഒന്ന് വരെ കാത്തിരിയ്ക്കുന്നത് ഗുണകരമാകും

ദല്‍ഹി :നോട്ട് അസാധുവാക്കൽ സർക്കാർ സ്കീമിൽ വീട് വാങ്ങാനിരിക്കുന്നവർക്ക് ഗുണകരമാകുമെന്ന് വിലയിരുത്തൽ. പുതിയതായി പ്രഖ്യാപിക്കാനിരിക്കുന്ന സ്കീമിനൊപ്പം സാധാരണക്കാർക്കും ഇതിന്റെ ഗുണം ലഭിക്കും. വസ്തുവിന്റെ വിലകുറയുന്നതാണ് സാധാരണക്കാർക്ക് ഗുണകരമാകുക. നിലവിൽ നിശ്ചയിച്ചിരിക്കുന്ന ഒമ്പത് ശതമാനം പലിശ നിരക്കിൽനിന്ന് ഇനിയും കുറവ് വരുത്താമോയെന്നാണ് സർക്കാർ പരിശോധിക്കുന്നത്. സ്കീംവഴി ആറ് മുതൽ ഏഴ് ശതമാനംവരെ പലിശ നിരക്കിൽ വായ്പ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ. ആദ്യമായി വീട് വാങ്ങുന്നവർക്കാണ് സർക്കാർ സ്കീംവഴി 50 ലക്ഷം രൂപവരെ ഭവനവായ്പ അനുവദിക്കുക. പദ്ധതി ആസൂത്രണ ഘട്ടത്തിലാണ്. നോട്ട് അസാധുവാക്കൽ സാമ്പത്തിക മേഖലയിലുണ്ടാക്കിയ പ്രതികരണം പഠിച്ചശേഷമാകും പദ്ധതി നടപ്പാക്കുക. 2017  ഫെബ്രുവരി  ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലി പദ്ധതി പ്രഖ്യാപിച്ചേക്കും

Read More

നോട്ട് അസാധുവാക്കല്‍ :പേ ടിഎമ്മിന്റെ പ്രതിദിന ഇടപാടുകള്‍ കുത്തനെ ഉയരുന്നു

  ഡല്‍ഹി : ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതോടെ ഡിജിറ്റല്‍ പെയ്‌മെന്റ് കമ്പനികള്‍ക്ക് നേട്ടമായി. അതോടെ അവ തമ്മിലുള്ള മത്സരവും കടുത്തു.പേ ടിഎം, എസ്ബിഐയുടെ ബഡ്ഡി, മൊബിക്വിക്, ഓറഞ്ച് തുടങ്ങിയ വാലറ്റുകളാണ് നോട്ട് അസാധുവാക്കല്‍ നേട്ടമാക്കിയത്. അതില്‍തന്നെ മികച്ച നേട്ടം പേ ടിഎമ്മിനാണ്. ദിനംപ്രതി മൊത്തം 120 കോടി മൂല്യംവരുന്ന 70 ലക്ഷം ഇടപാടുകളാണ് പേ ടിഎംവഴി നടക്കുന്നത്  മൊത്തം ലക്ഷ്യ വില്പന മൂല്യ(ജിഎംവി)മാകട്ടെ നാല് മാസംകൂടി അവശേഷിക്കെ, 500 കോടി ഡോളര്‍ കടന്നു.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം വില്പന മൂല്യം 300 കോടി ഡോളറായിരുന്ന സ്ഥാനത്താണിത്. മൊബൈല്‍ വാലറ്റ് പ്ലാറ്റ്‌ഫോമിനൊപ്പം ഓണ്‍ലൈന്‍ ഷോപ്പിങിനുള്ള സൗകര്യവുമുള്ളതാണ് പേ ടിഎമ്മിന് ഗുണകരമായത് നോട്ട് അസാധുവാക്കിയതിനുശേഷംമാത്രം പേ ടിഎമ്മിന് പുതിയതായി ലഭിച്ചത് 50 ലക്ഷം

Read More

ജി.ഡി.പി. വളർച്ച 6.9 ശതമാനത്തിലേക്ക് താഴും

ന്യൂഡൽഹി: ഉയർന്ന മൂല്യമുള്ള നോട്ടുകളുടെ നിരോധനത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി രാജ്യത്തിന്റെ ആഭ്യന്തര ഉല്പാദന (ജി.ഡി.പി.) വളർച്ചയെ പിന്നോട്ടടിക്കുമെന്ന് വിലയിരുത്തൽ. ഈ സാമ്പത്തിക വർഷം 7.4 ശതമാനം വളർച്ച കൈവരിക്കുമെന്ന നേരത്തെയുള്ള അനുമാനത്തിൽ നിന്ന് ജി.ഡി.പി. 6.9 ശതമാനത്തിലേക്ക് താഴുമെന്ന് ആഗോള റേറ്റിങ് ഏജൻസിയായ ഫിച്ച് വിലയിരുത്തൽ. നോട്ട് നിരോധനം സാമ്പത്തിക ഇടപാടുകൾക്ക് ഇടക്കാല തടസ്സമുണ്ടാക്കിയതായും ഏജൻസി പറയുന്നു. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള പാദത്തിൽ പണലഭ്യതയിൽ വന്നിട്ടുള്ള കുറവ് സാമ്പത്തിക വളർച്ചയെ ബാധിക്കും. നിരോധിച്ച 1000, 500 നോട്ടുകളാണ് രാജ്യത്ത് ഉപയോഗത്തിലിരുന്ന കറൻസിയുടെ 86 ശതമാനവും. അതിനാൽത്തന്നെ ക്രയവിക്രയങ്ങളെ ഇത് ഇടക്കാലത്തേക്കെങ്കിലും സാരമായി ബാധിക്കും. സാമ്പത്തിക പരിഷ്കരണ നടപടികളും കേന്ദ്ര ജീവനക്കാരുടെ ശമ്പള വർധനയും സാമ്പത്തിക വളർച്ചയെ മുന്നോട്ട് നയിക്കാൻ സഹായിച്ചിരുന്നതായും ഫിച്ചിന്റെ നവംബറിലെ ആഗോള സാമ്പത്തിക സ്ഥിതി വിശകലനം ചെയ്യുന്ന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അതിനിടെ…

Read More

എയർടെല്ലിന്റെ പേമെന്റ് ബാങ്ക് പ്രവർത്തനം തുടങ്ങി

മുംബൈ: ടെലികോം സേവന ദാതാക്കളായ എയർടെല്ലിന്റെ നേതൃത്വത്തിൽ രാജ്യത്തെ ആദ്യ പേയ്മെന്റ് ബാങ്ക് ബുധനാഴ്ച പ്രവർത്തനം തുടങ്ങി. ബാങ്കിങ് സേവനങ്ങൾ രാജ്യത്തിന്റെ എല്ലാ ഗ്രാമങ്ങളിലും എത്തിക്കുന്നതിന്റെ ഭാഗമായി 2015- ലാണ് പേയ്മെന്റ് ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി നൽകിയത്. 11 പേയ്മെന്റ് ബാങ്കുകൾക്ക് അനുമതി നൽകിയതിൽ ആദ്യമായി പ്രവർത്തനം തുടങ്ങിയത് എയർടെല്ലാണ്. എയർടെൽ പേയ്മെന്റ് ബാങ്ക് എന്ന പേരിൽ രാജസ്ഥാനിലാണ് പ്രാരംഭ പ്രവർത്തനം തുടങ്ങിയത്. ആധാർ കാർഡ് ഉപയോഗിച്ച് ഇ-കെവൈസി ഫോം പൂരിപ്പിച്ച് അക്കൗണ്ട് നൽകുന്നത്. എയർടെൽ മൊബൈൽ നമ്പരായിരിക്കും ബാങ്ക് അക്കൗണ്ട് നമ്പരാകുക. രാജസ്ഥാനിലെ പതിനായിരത്തോളം വരുന്ന എയർടെൽ റീട്ടെയിൽ ഔട്ട്ലെറ്റുകൾ ബാങ്കിങ് പോയിന്റുകളാകും. 7.25 ശതമാനം വാർഷിക പലിശയ്ക്കാണ് നിക്ഷേപങ്ങൾ സ്വീകരിക്കുന്നത്. എയർടെല്ലിനു പുറമേ തപാൽ വകുപ്പ്, റിലയൻസ് ഇൻഡസ്ട്രീസ്, വോഡഫോൺ എംപെസ, ആദിത്യ ബിർള നുവോ, ചോളമണ്ഡലം ഡിസ്ട്രിബ്യൂഷൻ സർവീസ്, ഫിനോ പേടെക്,…

Read More

സൗജന്യ ഡേറ്റയുമായി വോഡഫോൺ 4 ജി

കൊച്ചി: 4ജി സിമ്മിലേക്ക് അപ്ഗ്രേഡ് ചെയ്യുന്ന കേരളത്തിലെ വോഡഫോൺ ഉപഭോക്താക്കൾക്ക് പ്രത്യേക പാക്കേജ്. വോഡഫോൺ സൂപ്പർനെറ്റ് 4 ജി യിലേക്ക് അപ്ഗ്രേഡ് ചെയ്യുന്ന നിലവിലുള്ള എല്ലാ വോഡഫോൺ ഉപഭോക്താക്കൾക്കും രണ്ട് ജി.ബി. ഡേറ്റഅവരുടെ 4 ജി ഫോണുകളിൽ ലഭിക്കും. 4ജി സിമ്മുകൾ എല്ലാ വോഡഫോൺ സ്റ്റോറുകളിലും മിനി സ്റ്റോറുകളിലും 13,000 മൾട്ടി ബ്രാൻഡ് ഔട്ട്ലെറ്റുകളിലും ലഭിക്കും. പ്രീ പെയ്ഡ് ഉപഭോക്താക്കൾക്ക് ഒറ്റത്തവണത്തേക്കു ലഭിക്കുന്ന ഈ രണ്ട് ജി.ബി. ഡേറ്റപത്ത് ദിവസത്തേക്ക് സൗജന്യമായി ലഭിക്കും. പോസ്റ്റ് പെയ്ഡ് വരിക്കാർക്കിത് ഒരു ബില്ലിങ് കാലയളവു വരെ ലഭിക്കും. 4ജി സിം 4ജി സംവിധാനമുള്ള ഹാൻഡ് സെറ്റുകളിൽ മാത്രമാണ് ഉപയോഗിക്കേണ്ടത്. പുതിയ വോഡഫോൺ സൂപ്പർനെറ്റ് 4ജി സിം വഴി ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കുന്ന 2 ജി.ബി. അധിക േഡറ്റയോടു കൂടി തടസ്സമില്ലാത്ത മൊബൈൽ ഇന്റർനെറ്റ് ഉപയോഗം തുടരാനാവും. സിം പുതുക്കി വാങ്ങിക്കഴിഞ്ഞാൽ…

Read More

സ്വര്‍ണ വില 320 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും കുത്തനെ ഇടിവ്. പവന്റെ വില 320 രൂപ കുറഞ്ഞ് 22,000 രൂപയായി. 2750 രൂപയാണ് ഗ്രാമിന്. നവംബറിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. നവംബര്‍ ഒമ്പതിനാണ് ഉയര്‍ന്ന നിലവാരമായ 23,480 രേഖപ്പെടുത്തിയത്. 15 ദിവസംകൊണ്ട് 1,480 രൂപയാണ് സ്വര്‍ണത്തിന് നഷ്ടമായത്. 500ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിനെതുടര്‍ന്ന് ഉപഭോഗത്തില്‍ വന്‍ ഇടിവുണ്ടായതാണ് സ്വര്‍ണവിലയെ ബാധിച്ചത്.

Read More