ആധാര്‍ അധിഷ്ഠിത ഡിജിറ്റല്‍ പേ സംവിധാനവുമായി ഐ ഡി എഫ് സി ബാങ്ക് .

മുംബൈ : രാജ്യത്തെ ആദ്യ ആധാര്‍ അധിഷ്ഠിത ഡിജിറ്റല്‍ പണമിടപാട് സംവിധാനമായ ആധാര്‍ പേയ്ക്ക് ഐഡിഎഫ്സി ബാങ്ക് തുടക്കം കുറിച്ചു. റീട്ടെയില്‍ വില്‍പനക്കാര്‍ക്ക് സ്വന്തം ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ഫോണിലൂടെ ഇനി ഇടപാടു നടത്താം. യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി (യുഐഡിഎഐ), നാഷനല്‍ പേയ്മെന്റ്സ് കോര്‍പറേഷന്‍ (എന്‍പിസിഐ) എന്നിവയുമായി ചേര്‍ന്നാണ് ഐഡിഎഫ്സി ബാങ്ക് ‘ആധാര്‍ പേ’ സൗകര്യം വികസിപ്പിച്ചിരിക്കുന്നത്. ബയോമെട്രിക് സംവിധാനമുള്ള ആന്‍ഡ്രോയ്ഡ് മൊബൈലുകളിലാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത്. വ്യാപാരികള്‍ തങ്ങളുടെ മൊബൈലില്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. ഉപഭോക്താവിന് കാര്‍ഡുകളോ പുതിയ ആപ്ലിക്കേഷനുകളോ പാസ്വേഡുകളോ അക്കൗണ്ട് നമ്പറുകളോ ഒന്നും ഇല്ലാതെ തന്നെ പണമിടപാട് നടത്താം. ഉപഭോക്താക്കള്‍ ഇടപാട് നടത്തുമ്പോള്‍ അവരുടെ ആധാര്‍ നമ്പര്‍ നല്‍കുകയും തുടര്‍ന്ന് ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ട് ആപ്പില്‍ തെരെഞ്ഞടുത്ത് പേമെന്റ് നടത്തിയാല്‍ മതിയാവും. ഇടപാട് നടത്തുന്ന തുക നേരിട്ട് വ്യാപാരിയുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റാവും.…

Read More

SBI ക്രെഡിറ്റ് കാര്‍ഡുകള്‍ കിട്ടാന്‍ ഇനി വളരെ എളുപ്പം.

മുംബൈ: വരുമാന വിവരങ്ങൾ വെളിപ്പെടുത്താതെതന്നെ  SBI ക്രെഡിറ്റ് കാർഡുകൾ നൽകുന്നു. ഏതെങ്കിലും ബാങ്കിൽ 25,000 രൂപയുടെ സ്ഥിര നിക്ഷേപമുള്ളവർക്ക് കാർഡ് അനുവദിക്കും. വായ്പ കുടിശിക തിരിച്ചടവ് ചരിത്രവും പരിശോധിക്കില്ല. കാർഡ് ഉപയോഗിക്കുന്നതിന് പ്രത്യേക നിരക്കുകളും ഈടാക്കില്ല. രാജ്യത്തെ മികച്ച 100 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും എസ്ബിഐ ക്രെഡിറ്റ്കാർഡ് നൽകും. കച്ചവടക്കാർക്കായി അഞ്ച് ലക്ഷം സൈ്വപിങ് മെഷീനുകൾ വിതരണം ചെയ്യാനും ബാങ്കിന് പദ്ധതിയുണ്ട്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ക്രെഡിറ്റ്കാർഡുകൾ വിതരണം ചെയ്തിട്ടുള്ളത് എച്ച്ഡിഎഫ്സി ബാങ്കാണ്. 79.6 ലക്ഷം കാർഡുകൾ. എസ്ബിഐയുടെയും ഐസിഐസിഐ ബാങ്കിന്റെയും 39.3 ലക്ഷംവീതം കാർഡുകളാണ് വിപണിയിലുള്ളത്. ആക്സിസ് ബാങ്ക് 27.5 ലക്ഷവും സിറ്റിബാങ്ക് 24.2 ലക്ഷവും ക്രഡിറ്റ് കാർഡുകളാണ് ഉപഭോക്താക്കൾക്ക് നൽകിയിട്ടുള്ളത്.

Read More

SBI 1794 കോടി രൂപയുടെ ഓഹരികൾ വിൽക്കുന്നു

മുംബൈ: സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ അതിന്റെ ഇൻഷുറൻസ്‌ കമ്പനിയുടെ ഓഹരികൾ സിങ്കപ്പൂർ കമ്പനിക്ക്‌ വിൽക്കാൻ തീരുമാനിച്ചു. 1794 കോടി രൂപയ്ക്കുള്ള ഓഹരികളാണ്‌ വിൽക്കുന്നത്‌. കെകെആർ മാനേജ്ഡ്‌ ഫണ്ട്സ്‌ ആന്റ്‌ അഫിലിയേറ്റ്‌ ഓഫ്‌ തെമാസേക്‌ എന്ന കമ്പനിക്കാണ്‌ ഓഹരികൾ വിൽക്കുന്നത്‌. പത്തു രൂപ വിലയുള്ള 3.9 കോടി ഓഹരികളാണ്‌ വിൽക്കുന്നത്‌. ഇപ്പോൾ ഒരു ഓഹരിയുടെ വില 460 രൂപയാണ്‌. ഇൻഷുറൻസ്‌ മേഖലയിലും നേരിട്ടുള്ള വിദേശ നിക്ഷേപ നിയന്ത്രണം കേന്ദ്ര സർക്കാർ ഉയർത്തിയതിന്റെ ചുവടുപിടിച്ചാണ്‌ ഇത്രയും ഓഹരികൾ ഒരുമിച്ച്‌ വിൽക്കാൻ ബാങ്ക്‌ തീരുമാനിച്ചത്‌.

Read More

രൂപയുടെ മൂല്യം ഒമ്പത് മാസത്തെ താഴ്ചയിലേയ്ക്ക് നിലം പൊത്തി

ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിക്കുന്നതാണ് രൂപയ്ക്ക് തിരിച്ചടിയായത്. രാജ്യത്തെ മൂലധന വിപണിയില്‍നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിയുന്നതും മൂല്യത്തെ കാര്യമായി ബാധിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം 68.56നാണ് ബുധനാഴ്ച ക്ലോസ് ചെയ്തത്. വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചയുടനെ 27 പൈസയുടെ നഷ്ടമാണുണ്ടായത്. ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം 70ലേയ്ക്ക് താഴുമെന്നാണ് വിലയിരുത്തല്‍

Read More

സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച പണം നഷ്ടമാകില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം:സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച ഒരുരൂപപോലും ജനങ്ങള്‍ക്ക് നഷ്ടമാകില്ലെന്നും ഇക്കാര്യം സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നുവെന്നും വമുഖ്യമന്ത്രി പിണറായി വിജയന്‍. നോട്ട് പിന്‍വലിക്കലിനുശേഷം സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സാമ്പത്തിക അടിമത്തത്തിലേക്ക് രാജ്യത്തെ നയിക്കാനുള്ള ഗൂഢനീക്കം നോട്ട് അസാധുവാക്കിയ നടപടിക്ക് പിന്നിലുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നോട്ട് പിന്‍വലിക്കലിന്റ യഥാര്‍ഥ ലക്ഷ്യം ബി.ജെ.പിയില്‍ ഉള്ളവര്‍ നേരത്തെതന്നെ മനസിലാക്കിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കള്ളപ്പണക്കാര്‍ക്കെതിരെ ഒരു നടപടിയും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. സര്‍ക്കാര്‍ നടപടിമൂലം കള്ളപ്പണക്കാര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ഉയര്‍ന്ന മൂല്യമുള്ള കറന്‍സി പൂഴ്ത്തിവെക്കാന്‍ കഴിയുമെന്ന് വാദിക്കുന്നവര്‍ 2000 ത്തിന്റെയും 1000 ത്തിന്റെയും 500 ന്റെയും കറന്‍സിതന്നെ വീണ്ടും കൊണ്ടുവരുന്നു. നോട്ട് അസാധുവാക്കിയ നടപടിയിലൂടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയും ജനജീവിതം ദുസഹമാക്കുകയും ചെയ്തു. രാജ്യത്ത് ആഭ്യന്തര കലാപമുണ്ടാകുന്ന സാഹചര്യമെന്ന് സുപ്രീം കോടതിപോലും…

Read More

രൂപയുടെ മൂല്യം കൂപ്പുകുത്തി.

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ച് മാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് കൂപ്പുകുത്തി. 68.13 ആണ് ഡോളറിനെതിരെ നിലവില്‍ രൂപയുടെ മൂല്യം. യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്കുകള്‍ ഉയര്‍ത്തിയേക്കുമെന്ന് വ്യക്തമായ സൂചന ലഭിച്ചതിനെതുടര്‍ന്നാണ് ഡോളര്‍ കരുത്താര്‍ജിച്ചത്. പ്രധാന കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ 14 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ് ഡോളര്‍. ഇതേതുടര്‍ന്ന് ഏഷ്യന്‍ ഓഹരി സൂചികകള്‍ നഷ്ടത്തിലായി ട്രംപിന്റെ വിജയത്തെതുടര്‍ന്ന് അടിസ്ഥാന സൗകര്യമേഖലയില്‍ വന്‍വികസനം സാധ്യമാകുമെന്ന കണക്കുകൂട്ടലില്‍ പണപ്പെരുപ്പ നിരക്കുകള്‍ കൂടിയേക്കുമെന്ന വിലയിരുത്തിലാലാണ് യുഎസ് സാമ്പത്തിക രംഗം

Read More

ബാങ്കുകാര്‍ ഇടപാടുകാരുടെ കയ്യില്‍ മഷി പുരട്ടുന്നതില്‍ എതിര്‍പ്പുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ബാങ്കില്‍ നോട്ട് മാറ്റിയെടുക്കാനെത്തുന്നവരുടെ കൈ വിരലില്‍ മഷി പുരട്ടുന്നതിനെ എതിര്‍ത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വിവിധ സംസ്ഥാനങ്ങളിലായി ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ഇത് വോട്ടിങ് പ്രക്രിയയെ ബാധിക്കുമെന്ന് കാണിച്ച് ധനകാര്യമന്ത്രാലയത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചു. വോട്ട് ചെയ്യാനെത്തുന്ന വോട്ടറുടെ ഇടതുകൈയിലെ ചൂണ്ടുവിരലിലാണ് മഷി പുരട്ടേണ്ടത്. ആ വിരലില്ലാത്ത പക്ഷം ഇടതുകൈയിലെ മറ്റേതെങ്കിലും വിരലില്‍ പുരട്ടാം. ഇടതുകൈയുമില്ലാത്തയാളാണെങ്കില്‍ വലതുകൈയിലെ ചൂണ്ടുവിരലിലാണ് മഷി പുരട്ടേണ്ടത്. തിരഞ്ഞെടുപ്പ് ചട്ടം 49 കെ ഇങ്ങനെ നിഷ്‌കര്‍ഷിക്കുന്നതിനാല്‍ ധനമന്ത്രാലയത്തിന്റെ നോട്ടുമാറുന്നതിന് മഷി പുരട്ടാനുള്ള നിര്‍ദേശം ആശയക്കുഴപ്പമുണ്ടാക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ എതിര്‍പ്പ് അറിയിച്ചത്. കത്തിന്മേലുള്ള ധനകാര്യമന്ത്രാലയത്തിന്റെ പ്രതികരണം അറിവായിട്ടില്ല.

Read More

നോട്ടില്ലെങ്കില്‍ നെറ്റ് ബാങ്കിങ് പ്രയോജനപ്പെടുത്താം

നെറ്റ് ബാങ്കിങ് പണം കൈമാറാൻ കുറച്ചുകൂടി പ്രചാരമുള്ള മാർഗമാണ് ഇന്റർനെറ്റ് ബാങ്കിങ്. മൂന്ന് രീതികളാണ് പൊതുവേ ഇതിൽ ഉപയോഗിക്കുന്നത്. നാഷണൽ ഇലക്‌ട്രോണിക് ഫണ്ട് ട്രാൻസ്‌ഫർ (എൻ.ഇ.എഫ്.ടി.), റിയൽ-ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർ.ടി.ജി.എസ്.), ഇമ്മീഡിയറ്റ് പേമെന്റ് സർവീസ് (ഐ.എം.പി.എസ്.) എന്നിവയാണവ. ബാങ്ക് പ്രവൃത്തിസമയത്ത് മാത്രം ഒരു അക്കൗണ്ടിൽ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് പണം മാറ്റാനുള്ള മാർഗമാണ് എൻ.ഇ.എഫ്.ടി. കൈമാറുന്ന പണത്തിനനുസരിച്ച് അഞ്ച്‌ രൂപ മുതൽ 25 രൂപ വരെ ബാങ്ക് ഈടാക്കും. രണ്ട്‌ ലക്ഷം രൂപ മുതലുള്ള പണം കൈമാറാനുള്ള മാർഗമാണ് ആർ.ടി.ജി.എസ്. 30 രൂപ മുതൽ 50 രൂപ വരെയാണ് സർവീസ് ചാർജായി നൽകേണ്ടി വരിക. 24 മണിക്കൂറും ലഭിക്കുന്ന സേവനമാണ് ഐ.എം.പി.എസ്. രണ്ട്‌ ലക്ഷം രൂപ വരെയാണ് പരമാവധി കൈമാറ്റം നടത്താവുന്നത്. അഞ്ച്‌ രൂപ മുതൽ 15 രൂപ വരെയാണ് സർവീസ് ചാർജ്.

Read More

രാജ്യത്തെ നോട്ടുവിതരണം ശരിയാകാൻ മൂന്നാഴ്ചയെങ്കിലും സമയം എടുക്കും:ജെയ്റ്റലി.

ന്യൂഡല്‍ഹി: 500,1000 നോട്ടുകൾ നിരോധിച്ചതിനെത്തുടർന്നുള്ള പ്രശ്നം പരിഹരിക്കാൻ രണ്ടു മുതൽ മൂന്നാഴ്ച വരെ എടുക്കുമെന്ന് കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റലി. പുതിയ നോട്ടുകൾക്ക് അനുസരിച്ച് എടിഎമ്മുകൾക്ക് മാറ്റം വരുത്തേണ്ടതുണ്ട്. ഇതിനായി സമയം എടുക്കുമെന്നും ജെയ്റ്റലി അറിയിച്ചു. റിസര്‍വ് ബാങ്കിലേയും ധനകാര്യമന്ത്രാലയത്തിലേയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജെയ്റ്റലി പറഞ്ഞ പ്രധാനകാര്യങ്ങള്‍ വലിയ ഉത്തരവാദിത്തമാണ് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. നോട്ടുകള്‍ മാറ്റിവാങ്ങുന്ന പ്രക്രിയ കര്‍ശനമായി നിരീക്ഷിച്ചു വരികയാണ് ബാങ്ക് ജീവനക്കാര്‍ രാവിലെ മുതല്‍ രാത്രി വരെ ജോലി ചെയ്യുന്നുണ്ട്. ബുദ്ധിമുട്ടുകള്‍ സഹിച്ചു കൊണ്ട് നല്ല സഹകരണമാണ് ജനങ്ങളും നല്‍കുന്നത്.  നോട്ട് അസാധുവാക്കിയ ശേഷമുള്ള ആദ്യദിനങ്ങളില്‍ ചില ബുദ്ധിമുട്ടുകളുണ്ടാക്കുമെന്ന് അറിയാമായിരുന്നു 47,868 കോടിയുടെ നിക്ഷേപമാണ് ഈ ദിവസങ്ങളില്‍ ബാങ്കുകളിലെത്തിയത്.  86 ശതമാനം നോട്ടുകളും മാറ്റിയെടുത്തതിനാല്‍ ആദ്യദിവസങ്ങളില്‍ ചില ബുദ്ധിമുട്ടുകളുണ്ടാക്കും എന്ന് പ്രതീക്ഷിച്ചതാണ്.  ഇന്ന് രാവിലെ 12.15 വരെ…

Read More

പുതിയ 2000 രൂപയുടെ നോട്ടില്‍ പുതിയ സുരക്ഷാ സവിശേഷതകള്‍ ഇല്ലെന്ന് വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: പുതിയ 2000 രൂപയുടെ നോട്ടില്‍ ആവശ്യമായ അധിക സുരക്ഷ ഒരുക്കാന്‍ മതിയായ സമയം കിട്ടിയിട്ടില്ലെന്ന് വെളിപ്പെടുത്തല്‍. പഴയ 500, 1000 നോട്ടുകളിലുള്ള അതേ സുരക്ഷാ സവിശേഷതകളാണ് പുതിയ 2000 രൂപ നോട്ടുകളിലും ഉള്ളതെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ‘ദ ഹിന്ദു’ റിപ്പോര്‍ട്ടു ചെയ്തു. പഴയ നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ പുറത്തിറക്കുന്ന പുതിയ നോട്ടില്‍ പുതിയ പല അധിക സുരക്ഷാ സംവിധാനങ്ങളും ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. പുതിയ നോട്ടില്‍ ചിപ്പുണ്ടെന്ന് വരെ പ്രചാരണമുണ്ടായി. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തന്നെ ‘ചിപ്പുണ്ടെന്ന് ആരു പറഞ്ഞു’ എന്നു ചോദിച്ച് നേരിട്ട് രംഗത്തെത്തി. ഈ പശ്ചാത്തലത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. നോട്ടിലെ സുരക്ഷാ സവിശേഷതകള്‍ മാറ്റുന്നതിന് നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. ഇതിന് വര്‍ഷങ്ങളുടെ പ്രയത്നം ആവശ്യമാണ്-‘ഹിന്ദു’വിന്റെ റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പറയുന്നു. അവസാനത്തെ തവണ സുരക്ഷാ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തിയത് 2005…

Read More