ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 385.10 പോയന്റ് നഷ്ടത്തില്‍ 25765.14ലും നിഫ്റ്റി 145 പോയന്റ് നഷ്ടത്തില്‍ 7929.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്

മുംബൈ: ഓഹരി സൂചികയില്‍ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 385.10 പോയന്റ് നഷ്ടത്തില്‍ 25765.14ലും നിഫ്റ്റി 145 പോയന്റ് നഷ്ടത്തില്‍ 7929.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 408 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 2223 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. വിപ്രോ, ടിസിഎസ്, ഒഎന്‍ജിസി, സണ്‍ ഫാര്‍മ തുടങ്ങിയവ നേട്ടത്തിലും എസ്ബിഐ, ഹിന്‍ഡാല്‍കോ, ഭേല്‍, ടാറ്റ സ്റ്റീല്‍, മാരുതി, വേദാന്ത തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Read More

500 രൂപയ്ക്ക് 600 ജിബി ഓഫര്‍ പ്ലാനുമായി റിലയന്‍സ് ജിയോ ബ്രോഡ്ബാന്റ്

മുംബൈ : ജിയോ 4ജി സേവനത്തിന് പിന്നാലെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനരംഗത്തും വലിയ ചുവടുവെപ്പിന് റിലയന്‍സ് ജിയോ ഒരുങ്ങുന്നു. ‘ജിയോ ഗിഗാഫൈബര്‍’ ( Jio GigaFiber ) എന്ന് പേരിട്ടിട്ടുള്ള ബ്രോഡ്ബാന്‍ഡ് സര്‍വീസ്, 1ജിബിപിസ് ( 1GBps ) വേഗത്തില്‍ വരെ ഇന്റര്‍നെറ്റ് നല്‍കാന്‍ ശേഷിയുള്ള സര്‍വീസാണ് 15എംബിപിഎസ് വേഗത്തില്‍ ഒരുമാസം 600 ജിബി ഡേറ്റ 500 രൂപയ്ക്ക് നല്‍കുന്നതാണ് ജിയോ ബ്രോഡ്ബാന്‍ഡ് ഓഫറുകളിലെ ഏറ്റവും കുറഞ്ഞ നിരക്ക്. 25 എബിപിഎസ് വേഗത്തില്‍ ഒരുമാസം 500 ജിബി ഡേറ്റ 1000 രൂപയ്ക്ക് ലഭിക്കുന്നത് രണ്ടാമത്തെ പ്ലാന്‍. ഇത്തരത്തില്‍ ബ്രോഡ്ബാന്‍ഡ് വേഗവും ഡേറ്റയും കാലയളവും വ്യത്യസ്തമായ ഒട്ടേറെ ഡേറ്റാപ്ലാനുകളാണ് ജിയോ അവതരിപ്പിക്കുന്നത്. ഈ പ്ലാനുകളെല്ലാം ജിയോടിവി ( JioTv ), ജിയോസിനിമ ( JioCinema ), ജിയോബീറ്റസ് ( JioBeats ) തുടങ്ങിയ പ്രീമിയം ആപ്പുകളിലേക്ക് സൗജന്യപ്രവേശം നല്‍കുന്നവയാണ്.നിലവില്‍…

Read More

രൂപയുടെ മൂല്യം കൂപ്പുകുത്തി.

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ച് മാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് കൂപ്പുകുത്തി. 68.13 ആണ് ഡോളറിനെതിരെ നിലവില്‍ രൂപയുടെ മൂല്യം. യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്കുകള്‍ ഉയര്‍ത്തിയേക്കുമെന്ന് വ്യക്തമായ സൂചന ലഭിച്ചതിനെതുടര്‍ന്നാണ് ഡോളര്‍ കരുത്താര്‍ജിച്ചത്. പ്രധാന കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ 14 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ് ഡോളര്‍. ഇതേതുടര്‍ന്ന് ഏഷ്യന്‍ ഓഹരി സൂചികകള്‍ നഷ്ടത്തിലായി ട്രംപിന്റെ വിജയത്തെതുടര്‍ന്ന് അടിസ്ഥാന സൗകര്യമേഖലയില്‍ വന്‍വികസനം സാധ്യമാകുമെന്ന കണക്കുകൂട്ടലില്‍ പണപ്പെരുപ്പ നിരക്കുകള്‍ കൂടിയേക്കുമെന്ന വിലയിരുത്തിലാലാണ് യുഎസ് സാമ്പത്തിക രംഗം

Read More

രാജ്യത്തെ നോട്ടുവിതരണം ശരിയാകാൻ മൂന്നാഴ്ചയെങ്കിലും സമയം എടുക്കും:ജെയ്റ്റലി.

ന്യൂഡല്‍ഹി: 500,1000 നോട്ടുകൾ നിരോധിച്ചതിനെത്തുടർന്നുള്ള പ്രശ്നം പരിഹരിക്കാൻ രണ്ടു മുതൽ മൂന്നാഴ്ച വരെ എടുക്കുമെന്ന് കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റലി. പുതിയ നോട്ടുകൾക്ക് അനുസരിച്ച് എടിഎമ്മുകൾക്ക് മാറ്റം വരുത്തേണ്ടതുണ്ട്. ഇതിനായി സമയം എടുക്കുമെന്നും ജെയ്റ്റലി അറിയിച്ചു. റിസര്‍വ് ബാങ്കിലേയും ധനകാര്യമന്ത്രാലയത്തിലേയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജെയ്റ്റലി പറഞ്ഞ പ്രധാനകാര്യങ്ങള്‍ വലിയ ഉത്തരവാദിത്തമാണ് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. നോട്ടുകള്‍ മാറ്റിവാങ്ങുന്ന പ്രക്രിയ കര്‍ശനമായി നിരീക്ഷിച്ചു വരികയാണ് ബാങ്ക് ജീവനക്കാര്‍ രാവിലെ മുതല്‍ രാത്രി വരെ ജോലി ചെയ്യുന്നുണ്ട്. ബുദ്ധിമുട്ടുകള്‍ സഹിച്ചു കൊണ്ട് നല്ല സഹകരണമാണ് ജനങ്ങളും നല്‍കുന്നത്.  നോട്ട് അസാധുവാക്കിയ ശേഷമുള്ള ആദ്യദിനങ്ങളില്‍ ചില ബുദ്ധിമുട്ടുകളുണ്ടാക്കുമെന്ന് അറിയാമായിരുന്നു 47,868 കോടിയുടെ നിക്ഷേപമാണ് ഈ ദിവസങ്ങളില്‍ ബാങ്കുകളിലെത്തിയത്.  86 ശതമാനം നോട്ടുകളും മാറ്റിയെടുത്തതിനാല്‍ ആദ്യദിവസങ്ങളില്‍ ചില ബുദ്ധിമുട്ടുകളുണ്ടാക്കും എന്ന് പ്രതീക്ഷിച്ചതാണ്.  ഇന്ന് രാവിലെ 12.15 വരെ…

Read More

ഇഷാത് ഹുസൈന്‍ ടിസി എസിന്റെ പുതിയ ചെയര്‍മാന്‍

ന്യൂഡല്‍ഹി • രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്ബനിയായ ടാറ്റ കണ്‍സല്‍റ്റന്‍സി സല്‍വീസസിന്റെ (ടിസിഎസ്) ചെയര്‍മാന്‍ സ്ഥാനത്തു നിന്ന്  സൈറസ് മിസ്ത്രിയെ പുറത്താക്കി  ഇഷാത് ഹുസൈനെ   (ഇടക്കാല) ചെയര്‍മാനായി  നിയമിച്ചു . മാതൃ കമ്ബനിയായ ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നു കഴിഞ്ഞ മാസം പുറത്തായ സൈറസിനെ നീക്കാന്‍ ടാറ്റ സണ്‍സ് ടിസിഎസിന്റെ ഓഹരിയുടമകളുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ക്കുകയായിരുന്നു. ടാറ്റ ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നയാളാണ് ഇഷാത്.ഇന്ത്യന്‍ ഹോട്ടല്‍സ് കമ്ബനി ലിമിറ്റഡിന്റെ (ഐഎച്ച്‌സിഎല്‍) ബോര്‍ഡ് കഴിഞ്ഞയാഴ്ച ചെയര്‍മാന്‍ സൈറസിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും ഓഹരിയുടമകളുടെ യോഗം ചേരാന്‍ ടാറ്റ സണ്‍സ് ആവശ്യപ്പെട്ടു. ടാറ്റ സണ്‍സിന് 28.1% ഓഹരിയാണ് ഇന്ത്യന്‍ ഹോട്ടല്‍സില്‍ ഉള്ളത്.ടാറ്റ മോട്ടോഴ്സ്, ടാറ്റ പവര്‍, ടാറ്റ സ്റ്റീല്‍, ടാറ്റ കെമിക്കല്‍സ് തുടങ്ങിയ പല കമ്ബനികളുടെയും തലപ്പത്ത് സൈറസ് മിസ്ത്രി തുടരുകയാണ്. നിയമ വ്യവസ്ഥകള്‍ മറികടന്നുള്ള…

Read More

ഉപഭോക്താക്കളെ കൂട്ടാന്‍ റിലയന്‍സ് നീക്കം; ജിയോ വെല്‍ക്കം ഓഫര്‍ കാലാവധി നീട്ടിയേക്കും

മുംബൈ: റിലയന്‍സ് ജിയോ സൗജന്യ ജി ഓഫര്‍ കാലാവധി നീട്ടാന്‍ സാധ്യത. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനും വരിക്കാരുടെ എണ്ണം 100 ദശലക്ഷം എത്തിക്കുന്നതും ലക്ഷ്യമിട്ടാണ് റിലയന്‍സിന്റെ ഈ നീക്കം. വിപണി പിടിക്കുക എന്ന തന്ത്രവുമായി ഉപഭോക്താക്കള്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യ ഇന്റര്‍നെറ്റ് നല്‍കി വെല്‍ക്കം ഓഫറില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ റിലയന്‍സ് ജിയോ തങ്ങളുടെ ഓഫര്‍ മൂന്നു മാസത്തേക്ക് കൂടി നീട്ടാന്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഒക്ടോബറില്‍ തുടങ്ങിയ ഓഫറിന്റെ കാലാവധി ഡിസംബര്‍ മൂന്നിന് അവസാനിക്കും. എന്നാല്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനും വരിക്കാരുടെ എണ്ണം 100 ദശലക്ഷം എത്തിക്കുന്നതിനും ലക്ഷ്യമിട്ട് അടുത്ത വര്‍ഷം മാര്‍ച്ച് വരെ ഓഫര്‍ തുടരാനാണ് റിലയന്‍സ് ജിയോയുടെ നീക്കം. ട്രായിയുടെ നിര്‍ദ്ദേശമനുസരിച്ച് ഒരു ടെലികോം സേവന ദാതാവിന് 90 ദിവസത്തില്‍ കൂടുതല്‍ ഒരു സൗജന്യ സേവനവും നല്‍കാനാവില്ല. അതേസമയം, കമ്പനിക്ക് പ്രഖ്യാപിക്കുന്ന പ്രമോഷണല്‍ ഓഫറുകളുടെ…

Read More

നിങ്ങളുടെ ഐഫോണ്‍ പാസ്‌വേഡ് സുരക്ഷിതമല്ല: എളുപ്പത്തില്‍ ചോര്‍ത്താമെന്ന് മുന്നറിയിപ്പ്

കലിഫോര്‍ണിയ : ഐഫോണില്‍ നിങ്ങള്‍ നല്‍കുന്ന പാസ് കോഡ് സുരക്ഷിതമാണെന്നുറപ്പുണ്ടോ? അങ്ങനെ ഉറപ്പിക്കേണ്ടെന്നാണു കേംബ്രിഡ്ജ് സര്‍വകലാശാലയിലെ സാങ്കേതിക വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നത്. ഐ ഫോണില്‍ ഉപയോഗിച്ചിരിക്കുന്ന ചില സംവിധാനങ്ങളിലൂടെ പാസ്‌കോഡ് ചോര്‍ത്തിയെടുക്കാമെന്നാണ് ഇവര്‍ കണ്ടെത്തിയത്. കലിഫോര്‍ണിയയിലെ സെന്‍ ബെര്‍ണാഡിനോയില്‍ പതിനാലുപേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഐ ഫോണിന്റെ സുരക്ഷാപ്പഴുത് വ്യക്തമായത്. ഭീകരാക്രമണം നടത്തിയ സയിദ് റിസ്വാന്‍ ഫാറൂഖിന്റെ ഐഫോണ്‍ 5 സി അണ്‍ലോക്ക് ചെയ്യണമെന്ന ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ ആവശ്യം ആപ്പിള്‍ നിരസിക്കുകയായിരുന്നു. തുടര്‍ന്ന് എഫ്ബിഐ ഇക്കാര്യം കേംബ്രിഡ്ജ് സര്‍വകലാശാലയിലെ കംപ്യൂട്ടര്‍ ശാസ്ത്രജ്ഞരെ ഏല്‍പിച്ചു. ഡോ. സെര്‍ജീ സ്‌കോറോബൊഗട്ടോവിന്റെ നേതൃത്വത്തിലെ സംഘം ഫോണിന്റെ മെമ്മറി ക്ലോണ്‍ ചെയ്താണ് പാസ്‌കോഡ് പൊളിച്ചത്. ഇതുവഴി ഫോണിലെ വിവരങ്ങള്‍ നിഷ്പ്രയാസം ചോര്‍ത്താമെന്നായിരുന്നു സംഘത്തിന്റെ കണ്ടെത്തല്‍. ഫോണിന്റെ നാലക്ക കോഡ് നാല്‍പതു മണിക്കൂര്‍ നീണ്ട ശ്രമത്തിലാണ് ചോര്‍ത്തിയത്.</p> സങ്കേതം കണ്ടെത്തിയതോടെ ഇനി…

Read More

10 രൂപ നോട്ടിന് ചെലവ് 70 പൈസ; 20ന്‍റെ നോട്ടിന് 95 പൈസയും; ഒരു രൂപ നോട്ട് അച്ചടിക്കാനുള്ള ചെലവു കുറഞ്ഞന്നും വിവരാവാകാശ മറുപടി

ചെന്നൈ:ഇന്ത്യയില്‍ പത്തു രൂപ നോട്ട് അച്ചടിക്കാന്‍ ചെലവാകുന്നത് എ‍ഴുപതു പൈസയാണെന്നു വിവരാവകാശ നിയമപ്രകാരമുള്ള മറുപടി. ഇരുപതു രൂപയുടെ നോട്ട് അച്ചടിക്കാന്‍ 95 പൈസ ചെലവു വരുമെന്നും വിവരാവകാശ പ്രവര്‍ത്തകന്‍ സുഭാഷ് അഗര്‍വാളിനു ലഭിച്ച മറുപടിയില്‍ പറയുന്നു. അതേസമയം, നോട്ടുകള്‍ അച്ചടിക്കുന്ന ചെലവില്‍ രണ്ടു സ്ഥാപനങ്ങള്‍ തമ്മിലുള്ള ചെലവിലെ വൈരുദ്ധ്യവും മറുപടിയില്‍ വ്യക്തമായി. റിസര്‍വ് ബാങ്കിന്‍റെ ഉടമസ്ഥതയിലുള്ള നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡില്‍ പത്തു രൂപ നോട്ട് അച്ചടിക്കാന്‍ എ‍ഴുപതു പൈസ മാത്രം ചെലവാകുമ്പോള്‍ സെക്യൂരിറ്റി പ്രിന്‍റിംഗ് ആന്‍ഡ് മിന്‍റിംഗ് കോര്‍പറേഷനില്‍ അത് 1.22 രൂപയാകും. ഇരുപതു രൂപ നോട്ടിന് നോട്ട് മുദ്രണിനു 95 പൈസ ചെലവാകുമ്പോള്‍ എസ്പിഎംസിഐഎല്ലില്‍ അത് 1.21 രൂപയാണ്. ഒരു രൂപ നോട്ട് അച്ചടിക്കാനുള്ള ചെലവ് കുറഞ്ഞതായും മറുപടിയില്‍ വ്യക്തമാകുന്നു. എസ്പിഎംസിഐഎല്ലില്‍ 78.5 പൈസ ചെലവില്‍ ഒരു രൂപ നോട്ട് അച്ചടിക്കാമെന്നാണു മറുപടിയില്‍ പറയുന്നത്.…

Read More

റിലയന്‍സ് ലൈഫും പൊട്ടിത്തെറിച്ചു; തീപിടിച്ചത് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഫോണ്‍

ദില്ലി:സാംസംഗ് ഫോണുകള്‍ക്കു പിന്നാലെ റിലയന്‍സിന്‍റെ ലൈഫ് ഫോണും പൊട്ടിത്തെറിച്ചു. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് വര്‍ക്കിംഗ് പ്രസിഡന്‍റുമായ ഒമര്‍ അബ്ദുള്ളയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി തന്‍വീര്‍ സാദിഖിന്‍റെ ഫോണാണു പൊട്ടിത്തെറിച്ചത്. ഫോണ്‍ സ്ഫോടനത്തില്‍നിന്നു തന്‍റെ കുടുംബം തലനാരി‍ഴയ്ക്കാണു രക്ഷപ്പെട്ടതെന്നു തന്‍വീര്‍ സാദിഖ് ട്വീറ്റ് ചെയ്തു. റിലയന്‍സ് ലൈഫ് വാട്ടര്‍ 5 മോഡല്‍ ഫോണാണു പൊട്ടിത്തെറിച്ചത്. ഫോണിലെ ബാറ്ററിയുടെ ഭാഗത്താണു സ്ഫോടനമുണ്ടായത്. 2920 എംഎഎച്ച് ലിഥിയം അയോണ്‍ ബാറ്ററിയാണ് ഈ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അതിനുശേഷം മറുപടി നല്‍കാമെന്നും റിലയന്‍സ് തന്‍വീര്‍ സാദിഖിന് മറുട്വീറ്റ് ചെയ്തു. റിലയന്‍സ് ലൈഫിന്‍റെ ഹാന്‍ഡ്സെറ്റുകള്‍ ആഗോള നിലവാരത്തിലാണു നിര്‍മിക്കുന്നതെന്നും എന്തുകൊണ്ടാണ് ഫോണ്‍ പൊട്ടിത്തെറിച്ചത് എന്നു വ്യക്തമായിട്ടില്ലെന്നും റിലയന്‍സ് വക്താവ് പറഞ്ഞു. ലോകത്തെ മുന്‍ നിര ഫോണുകള്‍ നിര്‍മിക്കുന്ന ഫാക്ടറികളിലാണ് ലൈഫ് ഫോണുകളും നിര്‍മിക്കുന്നത്. ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് അതീവ…

Read More

ടിക്കറ്റ് മുതൽ ഹോട്ടൽ റൂം വരെ,സർവസേവന ആപ്പുമായി ഇന്ത്യന്‍ റെയിൽവേ

ദില്ലി :രാജ്യത്തു ട്രെയിൻ യാത്ര സൗകര്യപ്രദമാക്കാൻ എല്ലാ സേവനങ്ങൾക്കുമായി പുതിയ മൊബൈൽ ആപ്പുമായി റെയിൽവേ. രാജ്യത്തെ ഓരോ സ്റ്റേഷനിലെയും വിശ്രമമുറികൾ, ലോഞ്ചുകൾ, പോർട്ടർ, ടാക്സി സൗകര്യങ്ങൾ തുടങ്ങിയ വിവരങ്ങളാണ് ആപ്പിലൂടെ ലഭ്യമാക്കുക. ടിക്കറ്റ് ബുക്കിങ്ങിനും ഈ ആപ്പ് മതിയാകും. സ്റ്റേഷനുകൾക്കു പുറത്ത് ഇഷ്ടപ്പെട്ട റസ്റ്ററന്റിൽനിന്നുള്ള ഭക്ഷണം ഓർഡർ ചെയ്യാനും ഹോട്ടൽ റൂം ബുക്ക് ചെയ്യാനും സാധിക്കും. അടുത്തവർഷമാദ്യം ആപ്പ് പുറത്തിറക്കും. ടിക്കറ്റ് റിസർവേഷനും ഭക്ഷണത്തിനും ആപ്പുകൾ നിലവിലുണ്ടെങ്കിലും വിവിധ സേവനങ്ങൾ ഒരുമിച്ചു ലഭിക്കുന്ന ആപ്പ് ലഭ്യമല്ല.രാജ്യത്തെ ഏഴായിരം സ്റ്റേഷനുകളിലൂടെ 11,000 ട്രെയിനുകളിൽ രണ്ടു കോടിയിലേറെ ജനങ്ങളാണ് ഒരു ദിവസം യാത്ര ചെയ്യുന്നത്.

Read More